മുഖ്യമന്ത്രി പലകാര്യങ്ങള്‍ക്കും മറുപടി നല്‍കുന്നില്ല. ഫോണ്‍ വിളിച്ചാല്‍ അദ്ദേഹം തിരിച്ചുവിളിക്കുന്നില്ല. സര്‍വ്വകലാശാലയുടെ സ്വയം ഭരണാധികാരം കാത്തുസൂക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. അതിനെ ഇല്ലാതാക്കാന്‍ താന്‍ ചാന്‍സിലര്‍ സ്ഥാനത്തിരിക്കുന്ന കാലത്തോളം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രത്യേക താത്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ തയാറാക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കാന്‍ സാധിക്കില്ല. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ല. തന്‍റെ അധികാരം കുറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നതിനെക്കുറിച്ച് അറിവില്ല. അടിയന്തര സാഹചര്യങ്ങളിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കേണ്ടത്.
ഏതു മതത്തിൻ്റെ പേരിലായാലും വർഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മൾ ഉറച്ചു തീരുമാനിക്കേണ്ട സന്ദർഭമാണിത്. ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല, മറിച്ച്, മതനിരപേക്ഷതയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സർവ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണം.
കേസില്‍ തനിക്ക് ബന്ധമില്ലെന്നും കള്ളക്കേസില്‍കുടുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സുനിത് കോടതിയെ അറിയിച്ചു. വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും ഇതിന് വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയടങ്ങുന്ന സംഘത്തെ ഗുജറാത്തിലേക്ക് അയച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും സുരക്ഷയിലും ജിവിത നിലവാരത്തിലും ജനാധിപത്യപരമായ കീഴവഴക്കങ്ങളിലും ഇന്ത്യയിലെ 'നമ്പര്‍ വണ്‍' എന്ന് നാഴികക്ക് നാല്‍പ്പതുവട്ടം സ്വന്തം സര്‍ക്കാരിനാല്‍ വാഴ്ത്തപ്പെടുന്ന കേരളത്തിന്, ആയിരങ്ങളെ വംശഹത്യക്ക് ഇരയാക്കിയ, കോര്‍പ്പറേറ്റ് ദാസ്യത്തില്‍ പ്രവര്‍ത്തിക്കുന്ന, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പരീക്ഷണശാലയായ ഗുജറാത്തില്‍ നിന്ന് എന്താണ് പഠിക്കാനുള്ളത് എന്നതാണ് രാഷ്ട്രീയ കേരളം ഉയര്‍ത്തിയ ചോദ്യം.
രണ്ടാം യുപിഎ സർക്കാർ പെട്രോൾ വില നിർണ്ണയിക്കാൻ സർക്കാരിനുള്ള അവകാശം 2010 ജൂണ്‍ 25ന് എടുത്തു കളയുകയും ഓയിൽ പൂൾ അക്കൗണ്ട് നിർത്തലാക്കുകയും ചെയ്തു. തുടർന്നു വന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 2014 ഒക്ടോബർ 18-ന് ഡീസൽ വിലയിന്മേലുള്ള നിയന്ത്രണാധികാരവും കമ്പനികൾക്ക് വിട്ടുകൊടുത്തു. ഇന്നു ദിനംപ്രതി ഇന്ധന വിലവർദ്ധനവുണ്ടാകുന്ന സാഹചര്യത്തിനു തുടക്കമിട്ടത് കോൺഗ്രസാണ്. അതിനെ കയറൂരി വിട്ടുകൊണ്ട് ജനജീവിതം ദുസ്സഹമാക്കിയത് ബിജെപിയുമാണ് - മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 64,692 കോടി രൂപയാണ് പുതുതായി കടമെടുത്തത് എന്ന് അദ്ദേഹം പറയുന്നു. അതായത് പഴയ 78,675 കോടി അടക്കം യുഡിഎഫ് അധികാരമൊഴിയുമ്പോൾ കേരളത്തിന്റെ മൊത്തം കടബാധ്യത 1,43,367 കോടിയാണെന്നാണ് പിണറായി വിജയന്റെ തന്നെ കണക്ക്.
അന്താരാഷ്‌ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ ഇന്ന് മുതല്‍ പ്രവർത്തനം ആരംഭിക്കുകയാണ്. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്.
രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചുണ്ടെന്നും അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മതനേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു.
ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ നിയമസഭയില്‍ പ്രവേശിപ്പിക്കാത്തത് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ ശൂന്യവേളയില്‍ ഉന്നയിച്ചിരുന്നു. ഇതിന്‍റെ മറുപടിയായാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മതചിഹ്നങ്ങൾക്ക് മേലുള്ള നിയന്ത്രണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന്
വഖഫ് നിയമനം പി എസ് സിക്ക് വിട്ടത് തെറ്റായ തീരുമാനം ആണെന്ന് സര്‍ക്കാരിന് ബോധ്യമായി. എങ്കിലും അത് തിരുത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ലീഗ് വര്‍ഗീയ പാര്‍ട്ടി ആണെന്ന് പിണറായി വിജയനും മുതിര്‍ന്ന നേതാക്കളും വിമര്‍ശിക്കുന്നത്. ആ ആരോപണത്തില്‍ പോലും ആത്മാര്‍ത്ഥ ഇല്ലായെന്നതാണ് സത്യം.
സംസ്ഥാനത്തിന്‍റെ വികസനത്തില്‍ എംപിമാര്‍ സഹകരിക്കണമെന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രി, എം പിമാരെ വിശ്വാസത്തില്‍ എടുക്കാനോ, ഡല്‍ഹിയില്‍ വരുമ്പോള്‍ കൂടെ കൂട്ടാനോ തയ്യാറാകുന്നില്ലെന്നും യു ഡി എഫ് എംപിമാര്‍ കുറ്റപ്പെടുത്തി. കെ റയില്‍ പദ്ധതിയോട് തങ്ങൾക്ക് ശക്തമായ എതിർപ്പ് ഉണ്ടെന്നും എംപിമാര്‍ വ്യക്തമാക്കി.
മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു. അങ്ങയുടെ വാക്കുകൾ അങ്ങയെ തന്നെ ഓർമ്മപ്പെടുത്തുന്നു. വിയോജിപ്പുള്ളവരെ ജീവിക്കുവാൻ അനുവദിക്കില്ല എന്നത് ഫാസിസം തന്നെയാണ്. ടി പി - 51 വെട്ടും , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും , ഈടയുമെല്ലാം കേരളത്തിലെ തിയ്യറ്ററുകളിൽ ബിഗ്സ്‌ക്രീനിൽ പ്രദർശിപ്പിക്കുവാൻ അവസരമില്ലാതാക്കിയത് ആരുടെ ഭീഷണി മൂലം ആയിരുന്നു എന്ന് കേരളത്തിന് അറിയാം.
ഒക്ടോബർ അവസാനം തീയേറ്ററുകൾ തുറന്നെങ്കിലും ചലച്ചിത്രരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൻ്റെ സഹായം വേണമെന്ന് വിവിധ ചലച്ചിത്ര സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്സീൻ എടുത്തവർക്കും തീയേറ്ററുകളിൽ പ്രവേശനം
രണ്ടാമത്തെ തവണ അധികാരത്തില്‍ വന്നതോടെ ഒരു തരത്തിലുമുള്ള വിമര്‍ശനങ്ങള്‍ അംഗീകരിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. സ്തുതിപാടകരുടെ നടുവില്‍ നില്‍ക്കുമ്പോള്‍ സത്യങ്ങളെല്ലാം അപ്രിയമായി തോന്നും. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുമെന്നറിഞ്ഞിട്ടും
സുവിശേഷം സ്നേഹത്തിന്‍റെതാണ്. വിദ്വേഷത്തിന്‍റെതല്ല. അൾത്താരയും ആരാധനയും വെറുപ്പിന്‍റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം - മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഭൂനികുതി ഒടുക്കുന്നതിനു റവന്യൂ വകുപ്പ് തയാറാക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്.എം.ബി. സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്‌കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ, 1666 വില്ലേജ് ഓഫിസുകളുടേയും വെബ്സൈറ്റ്
എല്ലാവരും ഒരു ഡോസ് വാക്‌സിൻ എടുത്തിരിക്കണം. ബിരുദ, ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് വാക്‌സിൻ ആദ്യ ഡോസ് ഈയാഴ്ച തന്നെ പൂർത്തീകരിക്കണം. രണ്ടാം ഡോസിന് അർഹതയുള്ളവർ ഉടൻ തന്നെ അത് സ്വീകരിക്കണം.
വാകസിനേഷൻ മൂന്നു കോടി ഡോസ് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം വരെ ആകെ 3,01,00,716 ഡോസ് വാക്‌സിനാണ് നൽകിയത്. അതിൽ 2,18,54,153 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 82,46,563 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. 18 വയസിന് മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
സ്വർണാഭരണ വിൽപന രംഗത്തെ നികുതി വെട്ടിപ്പ് തടയാൻ കർശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വർണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വിൽപന നികുതി ഇൻറലിജൻസ് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി
ഒരുമയുടേയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടേയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്.
ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സഭ പരിഗണിച്ചില്ല. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അത്തരം വിഷയങ്ങൾ സഭയിൽ ചര്‍ച്ച ചെയ്യാന്‍ അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ വിശദമാക്കി.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍റെ നിര്‍ദേശപ്രകാരം സരിത്താണ് സരിത്ത് ആണ് കറൻസി വാങ്ങി അൽദൗഖിക്ക് കൈമാറിയതെന്നും സ്വപ്നയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അതോടൊപ്പം പാക്കറ്റിൽ ഒരു ബണ്ടിൽ കറൻസി ഉണ്ടെന്ന് എക്സ് റേ സ്കാനിംഗിൽ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്തും മൊഴി നല്‍കിയിട്ടുണ്ട്.
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏൽപ്പിച്ചിട്ടുള്ളത്. ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ കയ്യിൽ പണമെത്തേണ്ടത് വളരെ അനിവാര്യമാണ്. ഇക്കാര്യം കണക്കിലെടുത്ത് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു.
തങ്ങളെ വീട്ടിൽ ഈഡി എത്തി, പഴയ നാരങ്ങവെള്ളത്തിൻ്റെ ഏമ്പക്കം വിടുന്ന ബി ജെ പിക്കാർ മിണ്ടുന്നില്ല...എന്തിന് ലീഗിൻ്റെ വോട്ട് വാങ്ങി ജയിച്ച് നിയമസഭയിൽ മാറിയിരിക്കുന്ന രമയും ആർ എം പിയും ക..മ..ഇല്ല...ഇതൊക്കെ പിണറായി വിജയന്റെ വീട്ടിൽ ആവണമായിരുന്നു...സംശുദ്ധരാഷ്ട്രിയത്തിൻ്റെ ഗീർവാണ പ്രസംഗങ്ങൾകൊണ്ട് തട്ടിയും മുട്ടിയും സാധരാണക്കാരന് നടക്കാൻ
2011 മുതല്‍ 16 വരെ 100 സ്ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020 ലും 2021 ലും 6 വീതം ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് പ്രത്യേക കോടതിയെന്ന ആവശ്യം സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹീക, സ്ത്രീധന പീഡനങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം ആരംഭിക്കും.
ഓണ്‍ലൈന്‍ ക്ലാസ് എടുക്കാനുള്ള സാങ്കേതിക വിദ്യ എല്ലാ അധ്യാപകരും കരസ്ഥമാക്കണം. ആദിവാസി, തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥിക്ക് പഠനത്തിനായുള്ള ഓണ്‍ലൈന്‍ സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത കുട്ടികള്‍ക്ക് ഇവ ലഭ്യമാക്കാന്‍ അധ്യാപകര്‍ മുന്‍കൈയെടുക്കണം.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്ക് ശിവശങ്കറുമായി അടുത്ത ബന്ധമെന്നുണ്ടെന്നും, സ്വപ്ന സുരേഷിന്റെ സ്പേസ് പാർക്കിലെ നിയമനത്തിൽ വഴിവിട്ട് ഇടപെട്ടുവെന്ന കണ്ടെത്തിയിരുന്നു. പലയിടത്തുവച്ചും ശിവശങ്കർ പ്രതികളുമായി കാണുകയും, സന്ദീപിന്റെ വീട്ടിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും കൂടെ അടിസ്ഥാനത്തിലാണ് എം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സുസ്ഥിരവും നൂതനവുമായ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് ആരോഗ്യപ്രവർത്തകർക്കൊപ്പം ഡോക്ടർമാർ ഉയർത്തിപ്പിടിക്കുന്ന ത്യാഗസന്നദ്ധതയും കഠിനാദ്ധ്വാനവും മികച്ച രീതിയിൽ രോഗത്തെ പിടിച്ചു നിർത്തുന്നതിൽ കേരളത്തെ സഹായിച്ച സുപ്രധാന ഘടകമാണ്. കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന വിശ്രമരഹിതമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന തളർച്ചകൾ വകവയ്ക്കാതെ അവർ തങ്ങളുടെ ഉത്തരവാദിത്വവുമായി മുൻപോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ആധുനിക യോഗ ആത്മീയമായ ഒന്നല്ല. അതിനെ മതവുമായോ ആത്മീയതയുമായോ ബന്ധപ്പെട്ടു കാണുന്ന രീതി മാറണം. അത് മതപരമോ ആത്മീയമോ അല്ല. അങ്ങനെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ യോഗാസനത്തിന്‍റെ സദ്‌ഫലം വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ലഭിക്കാതെ വരുമെന്നും മുഖ്യമന്ത്രി
കാലവര്‍ഷക്കാലമാണെങ്കിലും സകല മുന്കരുതലോടെയും തുരങ്കപാത എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പാതയുമായി ബന്ധപ്പെട്ട് ദേശീയ പാതാ അതോറിറ്റിയടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ലഭിക്കേണ്ട അനുമതികളും പെട്ടെന്ന് ലഭ്യമാക്കി, പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം
ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന രീതിയിലായിരിക്കരുത് അന്വേഷണം നടക്കേണ്ടതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ നിയമസഭയില്‍ പറഞ്ഞു. കള്ളപ്പണം ഒഴുക്കി കേരളത്തില്‍ ജനാതിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മുന്നണിയിലേക്ക് ആളുകളെ ചേർക്കാൻ ബിജെപി പണം നല്‍കി.
അതിനുള്ള ഇടപെടൽ ഓരോരുത്തരുടെയും ഉള്ളിൽ നിന്ന് തുടങ്ങും എന്നതാകട്ടെ ഈ പരിസ്ഥിതി ദിനത്തിലെ പ്രതിജ്ഞയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സന്ദേശം നല്‍കുന്നതിനോടൊപ്പം കുടുംബത്തോടൊപ്പം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്ലാവിന്‍ തൈ നടുകയും ചെയ്തു.
ഐടിക്കും ഉന്നത വിദ്യാഭ്യാസ മേഖലക്കും പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. വീടില്ലാത്തവര്‍ക്ക് മുഴുവന്‍ വീട്, പിഎസ്‍സി വഴി നിയമനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടിയും നയ പ്രഖ്യാപനത്തിലുണ്ട്. ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
തലോജാ ജയിലിൽ കഴിയുന്ന ഹാനി ബാബുവിന് കണ്ണിൽ തീവ്രമായ ഇൻഫെക്ഷൻ ബാധിച്ചതായി അറിയാൻ കഴിഞ്ഞിരിക്കുന്നു. ഇടതുകണ്ണിലെ നീരുകാരണം അദ്ദേഹത്തിന് ഒരു കണ്ണിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ആ കണ്ണിന്‍റെ കാഴ്ച പൂർണമായി നഷ്ടപ്പെടാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. അതിനുപുറമെ ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കു പടർന്നുകൊണ്ടിരിക്കുന്ന ഈ ഇൻഫെക്ഷൻ, തലച്ചോറിനെ ബാധിക്കാനും അതുവഴി അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിലാക്കാനും സാധ്യതയുണ്ട്
കേരളത്തിലെ വാക്സിൻ ഉപയോഗത്തെ കുറിച്ചായിരുന്നു പിണറായി വിജയന്റെ ട്വീറ്റ്. 73,38,860 ഡോസ് വാക്‌സിനാണ് കേരളത്തിന് ലഭിച്ചത്. ഇവ മുഴുവന്‍ ഉപയോഗിച്ചു. പത്ത് ഡോസ് അടങ്ങിയ ഓരോ വാക്‌സിന്‍ വയലിനകത്തും വേസ്‌റ്റേജ് ഫാക്ടര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും
ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തിൽ 500 ടൺ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ നിന്ന് 500 ടൺ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്സിജനിൽ നിന്ന് 1000 ടൺ കേരളത്തിന് നൽകുന്നതിന് വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിച്ചു.
കൊവിഡ് സംസ്ഥാനത്ത് നിയന്ത്രണാതീതമായി തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഈ മാസം 26 (തിങ്കള്‍) ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ വരും നാളുകളിൽ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് 26ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് മുഖേന സർവകക്ഷി യോഗം നടക്കും
കൊവിഡ് വാക്സിന്‍ കമ്പനികളിൽ നിന്ന് നേരിട്ടു വാങ്ങുന്നതിന് കേരളം നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് വാക്‌സിൻ കമ്പനികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ആലോചിച്ച് വാക്‌സിന് ഓർഡർ കൊടുക്കാൻ നടപടി എടുക്കും
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൂട്ടപ്പരിശോധന. കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.
രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ടാര്‍ജെറ്റ് അനുസരിച്ച് ജില്ലകള്‍ പരിശോധന നടത്തണം. വ്യാപകമായ പരിശോധന, വാക്സിന്‍ വിതരണം, കര്‍ശന നിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തി കൊവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
‘എനിക്ക് ഏപ്രില്‍ നാലിന് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിക്കുക. ഏപ്രില്‍ നാലിന് ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഏപ്രില്‍ ആറിന് ജനങ്ങള്‍ക്ക് ഇടയില്‍ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്പിക്കുക.
കോവിഡ് രോഗവിമുക്തി നേടിയതിനെത്തുടര്‍ന്ന് ഇന്ന് ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങാന്‍ സാധിച്ചു. മികച്ച രീതിയിലുള്ള പരിചരണമാണ് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയത്
ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയാൽ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ